Real Time Kerala
Kerala Breaking News

‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആളാവും മുഖ്യമന്ത്രി’- നരേന്ദ്ര മോദി

[ad_1]

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടെ പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ‘തുല്യപാപികള്‍’ ആണ്. ഇവര്‍ സംസ്ഥാനത്തെ നശിപ്പിക്കുകയാണ്. തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കും. കോണ്‍ഗ്രസും ബിആര്‍എസും ദളിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും (ഒബിസി) വഞ്ചിച്ചുവെന്നും മോദി ആരോപിച്ചു. തെലങ്കാനയിലെ മഹബൂബാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഒരാളെ പുറത്താക്കിയതിന് ശേഷം തെലങ്കാനയിലെ ജനങ്ങള്‍ക്ക് മറ്റൊരു രോഗം വരാന്‍ അനുവദിക്കില്ല. തെലങ്കാനയുടെ വിശ്വാസം ബിജെപിയിലാണ്. നിങ്ങള്‍ അത് തീരുമാനിച്ചു കഴിഞ്ഞു. തെലങ്കാനയുടെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും. ബിആര്‍എസിന്റെ ‘കാറിന്റെ’ നാലു ചക്രങ്ങളും സ്റ്റിയറിങ്ങും കോണ്‍ഗ്രസിന്റെ ‘കൈ’യില്‍ നിന്ന് വ്യത്യസ്തമല്ല’, അദ്ദേഹം പറഞ്ഞു. ‘ഈ രണ്ട് പാര്‍ട്ടികളും മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രീണനത്തില്‍ ഏര്‍പ്പെടുന്നു. രണ്ടും അഴിമതി വര്‍ദ്ധിപ്പിച്ചു. ഇരുവരും രാജവംശത്തെ പ്രോത്സാഹിപ്പിച്ചു. രണ്ടുപേരുടെയും പ്രീണനം പുതിയ ഉയരങ്ങളിലെത്തി. ഈ പാര്‍ട്ടികള്‍ അധികാരത്തില്‍ നിലനിന്നിടത്തെല്ലാം ക്രമസമാധാനം തകര്‍ന്നു. ,’ അദ്ദേഹം കുറ്റപ്പെടുത്തി.

ആദിവാസികളെയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെയും ശാക്തീകരിക്കാനുള്ള നടപടികളാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തി ബിആര്‍എസിനെ അമ്പരപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തി കെസിആര്‍ വളരെ മുമ്പേ തിരിച്ചറിഞ്ഞു. വളരെക്കാലമായി ബിജെപിയുമായി സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ കെസിആര്‍ എന്നെ കണ്ടു. ഇതേ ആവശ്യം ഉന്നയിച്ചു. പക്ഷേ തെലങ്കാനയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയെന്നത് ബിജെപിക്ക് ഒരിക്കലും കഴിയില്ല’, അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി, കെ.സി.ആറിനെ അവഗണിച്ചത് മുതല്‍ ബി.ആര്‍.എസ് ആശയക്കുഴപ്പത്തിലാണ്. എന്നെ അധിക്ഷേപിക്കാനുള്ള അവസരമൊന്നും പാര്‍ട്ടി നഷ്ടപ്പെടുത്തിയിട്ടില്ല. ബി.ആര്‍.എസിന് അറിയാം അവരെ ബി.ജെ.പിയുടെ അടുത്തെങ്ങുമെത്താന്‍ മോദി അനുവദിക്കില്ലെന്ന്. ഇതാണ് മോദിയുടെ ഉറപ്പ്’, പ്രധാനമന്ത്രി വ്യക്തമാക്കി.

 



[ad_2]

Post ad 1
You might also like